കോതമംഗലം: മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിളയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുൾപ്പെടെയുള്ള പ്രമുഖർ ചേലാടിലെ വസതിയിലെത്തി. ഇന്നലെ വൈകുന്നേരമാണ് ചേലാടുള്ള വസതിയില്‍ മൃതദേഹം എത്തിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ്, അനൂപ് ജേക്കബ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംപിമാരായ ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്, ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്, എംഎല്‍എമാരായ ഷിബു തെക്കുംപുറം, വി.പി. സജീന്ദ്രന്, മുഹമ്മദ് ഷിയാസ്, റെജി ചെറിയാന്, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, മുന്‍മന്ത്രിമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്, കെ.സി. ജോസഫ്, ഡൊമിനിക് പ്രസന്റേഷന്, ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, പി.സി. ചാക്കോ, ആന്റണി ജോണ്‍, ജോണി നെല്ലൂര്‍, ഹൗസിംഗ് ബോര്‍ഡ് മുന്‍ കമ്മീഷണര്‍ കുരുവിള തോമസ് എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാരം. സംസ്കാര ചടങ്ങിനുശേഷം കോതമംഗലത്ത് അനുശോചനയോഗം ചേരും. ഇന്നു രാവിലെ 8.30ന് വസതിയിൽ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 10 മുതല്‍ ചേലാട് സെന്റ് ഗ്രിഗോറിയോസ് ദന്തല്‍ കോളജ് അങ്കണത്തില്‍ പൊതുദര്‍ശനം.
ഉച്ചകഴിഞ്ഞു രണ്ടിന് ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയ വലിയപള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടത്തും.